Ahmedabad: അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് യാത്രാ വിമാനം തകർന്നുണ്ടായ ദുരന്തത്തില്‍ 110 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തു. 31 പേർ മരിച്ചതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്ന് വീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ രൂപാണിയെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 12 ജീവനക്കാരടക്കം വിമാനത്തില്‍ 242 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ അൻപതിലധികം യാത്രക്കാരും യുകെ പൗരന്മാരാണ്. നവജാത ശിശുക്കളുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫിന് പിന്നാലെ ഉച്ചക്ക് 1.38നാണ് അപകടമുണ്ടായത്. പറന്നുയർന്ന ഉടനെ ഒരു മിനിട്ടിനുള്ളില്‍ രണ്ട് കിലോമീറ്റർ അകലെ വിമാനം വീഴുകയായിരുന്നു. ഇതോടെ വിമാനം തീ ഗോളമായി. സംഭവസ്ഥലത്ത് വൻ തോതില്‍ പുക ഉയരുകയാണ്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചക്ക് 1.38നായിരുന്നു വിമാനം അഹ്മദാബാദില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. അപകടം നടന്നത് ജനവാസമേഖലയിലാണെന്നതും ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നു. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
An Air India Dreamliner crashed near Ahmedabad airport minutes after takeoff, with conflicting reports of 31-110 fatalities among 242 passengers. The London-bound flight carried UK nationals, infants, and ex-CM Rupani (now hospitalized). Preliminary findings suggest technical failure caused the fiery crash in a residential area, requiring 15 fire units. This marks India’s worst aviation disaster in over a decade, with investigations focusing on the 11-year-old Boeing 787’s systems