Koyilandy – Thamarassery – Edavanna സംസ്ഥാന പാതയിലെ തകർച്ച: നിർമ്മാണത്തിലെ അപാകതകൾക്ക് കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന

hop thamarassery poster

Thamarassery: 228 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന താഴ്ന്നു പോയ സംഭവം നിർമ്മാണത്തിലെ അപാകതയെന്ന് കണ്ടത്തൽ. ഇതു സംബന്ധിച്ച് KSTP, PWD, PWD Viglance Quality control  വിഭാഗം തുടങ്ങിയവർ നടത്തിയ പരിശോധനയിൽ നിർമ്മാണത്തിലെ തകരാറ് കാരണമാണ് റോഡ് താഴ് പോയത് എന്നു കണ്ടെത്തിയതായാണ് സൂചന.

കരാർ കമ്പനിക്കെതിരെ തുടർ നടപടി കൈക്കൊള്ളുന്നതിൻ്റെ ഭാഗമായി അടുത്ത വാരം കലക്ടറേറ്റിൽ ഉന്നതതല യോഗം ചേരും. അഞ്ചു വർഷത്തെ മെയിൻ്റനൻസ് ഉൾപ്പെടെയുള്ള കരാറാണ് ശ്രീധന്യ എന്ന കമ്പനിക്ക് നൽകിയത്, പണി ആരംഭിച്ചിട്ട് രണ്ടര വർഷവും, പണി പൂർത്തീകരിച്ചിട്ട് ഒരു വർഷവുമാണ് പിന്നിട്ടത്, ഈ കാലയളവിൽ തന്നെ റോഡ് താഴ്ന്നു പോകുകയും, ഇതുമൂലം വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറി അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്.

 

 

എന്നാൽ നിരവധി തവണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും കരാർ കമ്പനി പ്രശ്ന പരിഹാരത്തിനായി നടപടി സ്വീകരിക്കാത്തതിനാൽ നിലവിലെ കരാർ റദ്ദാക്കൽ അടക്കമുള്ള നടപടിയിലേക്ക് കടക്കാൻ സാധ്യതയുണ്ട്. റോഡ് പണിയിലെ അപാകത മൂലം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

The recently renovated ₹228 crore Koyilandy–Thamarassery–Edavanna highway has sunk due to poor construction quality, as confirmed by inspections from multiple government departments. The contractor, Sridhania, may face contract cancellation for failing to address the issue despite repeated warnings. Frequent accidents due to the road condition have also led the Human Rights Commission to intervene. A high-level meeting is scheduled next week to decide on strict action.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test