Garbage was thrown on the banks of the river; 20,000 as fine image

തിരുവമ്പാടി (Thiruvambady) പുഴയോരത്ത് മാലിന്യംതള്ളി; 20,000 രൂപ പിഴയീടാക്കി

hop thamarassery poster
Thiruvambady: റോഡരികിലും പുഴകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ നടപടി കടുപ്പിച്ച് തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത്. ചേപ്പിലങ്ങോട് ഇരുവഞ്ഞിപ്പുഴയോരത്ത് വീട്ടിൽനിന്നുള്ള അജൈവമാലിന്യം തള്ളിയതിന് 20,000 രൂപ പിഴയീടാക്കി.

പുല്ലൂരാംപാറ പന്തലാടിക്കൽ ജിന്റോ ജോർജ് (42)ൽനിന്നാണ് പിഴയീടാക്കിയത്. ഇയാളുടെപേരിൽ പുഴയോരത്ത് മാലിന്യം തള്ളിയതിന് Thiruvambady പോലീസും കേസെടുത്തിട്ടുണ്ട്. പുഴയുടെ തീരത്ത് മാലിന്യം തള്ളിയനിലയിൽ കണ്ട നാട്ടുകാർ വിവരം ഗ്രാമപ്പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മാലിന്യത്തിൽനിന്ന്‌ ലഭിച്ച സ്കൂൾവിദ്യാർഥിയുടെ ഡയറിയിലെയും ടെലിഫോൺ ബില്ലിലെയും മേൽവിലാസത്തിൽനിന്നാണ് തെളിവുലഭിച്ചത്. Thiruvambady SI EK Ramya യുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാദാപുരം, വാണിമേൽ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിൽ വ്യാപക പരിശോധന നടത്തി. വാണിമേൽ ഗ്രാമപ്പഞ്ചായത്തിൽ പുഴയിലും പൊതുസ്ഥലത്തും മാലിന്യം നിക്ഷേപിച്ചതിന് 15,000 രൂപ പിഴയിട്ടു.

സൂപ്പി ചക്കിട്ടാങ്കണ്ടി, ജെറി കടത്തലാക്കുന്നേൽ എന്നിവരിൽനിന്നാണ് പിഴയിട്ടത്. ചേരനാണ്ടി പുഴയിലും മലയങ്ങാട് പ്രദേശത്തും മാലിന്യംതള്ളിയതിനാണ് നടപടിയെടുത്തത്. സെക്രട്ടറി കെ.സി. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ വിപിൻ, ഹെൽത്ത് ഇൻസ്പെക്ടർ അതുൽ, ഷിബിൽ, സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test