വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും

hop thamarassery poster

Ahmedabad: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്ന് ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി ഗുജറാത്ത് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു‌. മരിച്ചവരിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജിത ജി. നായരും ഉൾപ്പെടുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയർ എന്ത്യ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്‌ത്‌ നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറി.

അഹമ്മദാബാദിലെ വിമാനാപകടത്തിന് കാരണം എൻജിനിൽ പക്ഷിയിടിച്ചതെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ എ ഐ 171 വിമാനത്തിൻറെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നതായി DGCA വാർത്താക്കുറിപ്പിൽ അറിയിച്ചു. പക്ഷിയിടിച്ചതിനെത്തുടർന്ന് എഞ്ചിനുകൾ പൂർണമായും നിശ്ചലമായെന്നും DGCA വ്യക്തമാക്കി.

 

 


All 242 aboard Air India’s Ahmedabad-London flight perished when a bird strike crippled both engines shortly after Thursday takeoff. The DGCA-confirmed accident killed ex-CM Rupani, Malayali passenger Ranjith Nair, and 53 British nationals. Rescue teams continue recovering remains from the residential crash site as international condolences pour in for India’s worst air tragedy in 12 years.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test