Kozhikode: കോഴിക്കോട് നഗരത്തില്‍ മീഞ്ചന്തയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണ് വിദ്യാർഥിനിക്ക് പരുക്ക്. മീഞ്ചന്ത ആർട്സ് സയൻസ് കോളജിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. നരിക്കുനി സ്വദേശിനി അഭിഷ്‌നയുടെ കാലിനാണ് പരുക്കേറ്റത്. മീഞ്ചന്ത ആർട്സ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. അഭിഷ്‌നയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകള്‍ സ്ഥാപിച്ചിരുന്നു. ഇത് മാറ്റാനായി തൊഴിലാളി കയറിയ സമയത്താണ് ഷെല്‍ട്ടർ ഒന്നാകെ താഴേക്ക് പതിച്ചത്. ഇവിടെ ബസ് കാത്തുനിന്നിതായിരുന്നു വിദ്യാർഥിനി. ബസ് കാത്ത് നിന്നിരുന്ന മറ്റുള്ളവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
A bus shelter collapsed near Meenchanda Arts and Science College in Kozhikode, injuring a student named Abhishna from Narikkuni. She suffered a minor leg injury and was hospitalized. The shelter’s corroded pillars and the added weight of advertisement flex boards are believed to have caused the collapse while a worker was attempting to remove them. Other people at the stop escaped unhurt.