Kozhikode: ഇസ്രായേൽ പാലസ്തീൻ സംഘർഷത്തെ തുടർന്ന്ഹോർമോസ് കടലിടുക്കിൽ നിന്ന്
ഇറാൻ
പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി.
വെള്ളിപറമ്പ് സ്വദേശിയായ
ശ്യാംനാഥ് തേലം പറമ്പത്താണ്
വ്യാഴാഴ്ച വൈകുന്നേരം അഞ്ച്മണിയോടെ
വെള്ളിപറമ്പിലെ
വീട്ടിലെത്തിയത്.
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.എസ്.സി.ഏരിയസ്
എന്ന കപ്പലിലെ സെക്കൻ്റ് എഞ്ചിനിയറാണ്
ശ്യാംനാഥ്.
രണ്ടുമാസം മുമ്പാണ് ഇറാൻ റവല്യൂഷനറി ഗാർഡ് കപ്പൽ
പിടിച്ചെടുത്തത്.
കപ്പലിൽ നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.
കപ്പൽ ഇറാൻ റവല്യൂഷനറി ഗാർഡ് പിടിച്ചെടുത്തതിനു ശേഷം
കേന്ദ്ര സർക്കാർ ഇറാനുമായി നടത്തിയനയതന്ത്ര ആശയവിനിമയത്തിനൊടുവിലാണ്
ഇപ്പോൾ
ശ്യംനാഥിന് മോചനമായത്.വെള്ളിപ്പറമ്പ് സ്വദേശികളായ വിശ്വനാഥമേനോന്റെയും ശ്യാമളയുടെയും മകനാണ് ശ്യാംനാഥ്.