ലഹരി ഒഴുകും Thamarassery ഒറ്റ വര്‍ഷം കൊണ്ട് 122 കേസുകള്‍

hop thamarassery poster
Kozhikode: ലഹരി വസ്തുക്കളുടെ പ്രധാന കൊടുക്കല്‍ വാങ്ങല്‍ കേന്ദ്രമായി Thamarassery. ഒരു വർഷത്തിനിടെ പൊലീസും എക്സെെസും രജിസ്റ്റർ ചെയ്തത് 122 കേസുകള്‍.

പൊലീസ് രജിസ്റ്റർ ചെയ്ത 74 കേസുകളില്‍ ഇരുപതും MDMA കേസുകള്‍. ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ലഹരിക്കൊപ്പം കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്നതായാണ് വിവരം. ലഹരിക്കടിമപ്പെട്ട യുവാക്കളായ ആഷിക്ക് ഉമ്മ സുബെെദയെയും യാസിർ ഭാര്യ ഷിബിലയെയും കൊന്നത് ഒരു മാസത്തിനിടെയാണ്. കുറ്റകൃത്യങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പൊലീസ്, എക്സെെസ് ഓഫീസുകള്‍ തുടങ്ങണമെന്നാണ് ഉയരുന്ന ആവശ്യം. ലഹരിക്കെതിരെ വനിതകള്‍ ഉള്‍പ്പെടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപക ബോധവത്കരണം നടന്നുവരികയാണ്. ഇതിനെതിരെ ഭീഷണിയുമായി ലഹരി മാഫിയ രംഗത്തെത്തിയിട്ടുണ്ട്. വനമേഖലയിലെ ഒളിത്താവളങ്ങളാണ് മാഫിയ കേന്ദ്രമാക്കുന്നത്. കോഴിക്കോട് – ബംഗളൂരു യാത്രയിലെ പ്രധാന ഇടത്താവളമാണ് താമരശ്ശേരി. പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയുമെല്ലാം ഉള്‍പ്പെടുന്നതാണ് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധി. വിസ്തൃതി കൂടുതലായതിനാല്‍ റെയ്ഡ് നടത്താനും മറ്റും പൊലീസിന് പരിമിതികളുണ്ട്.

 
നാട് ഒന്നിക്കുന്നു
 
ലഹരി മാഫിയ വിളയാട്ടം നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഒന്നിക്കുകയാണ്. ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസെെൻ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന പുതുപ്പാടി പഞ്ചായത്ത് മഹല്ല് കമ്മിറ്റികളുടെ യോഗം ലഹരി ഉപയോഗിക്കുന്ന യുവാക്കള്‍ക്ക് പെണ്ണ് കൊടുക്കില്ലെന്നു വരെ തീരുമാനിച്ചു. സ്ത്രീകളും ലഹരിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും മതവിഭാഗത്തില്‍ പെട്ടവരും സാംസ്കാരിക പ്രവർത്തകരുമെല്ലാം താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളില്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ലഹരിമാഫിയയുടെ ഭീഷണിയിലൊന്നും തങ്ങള്‍ കുടുങ്ങില്ലെന്നാണ് ലഹരിവിരുദ്ധ പ്രവർത്തകർ പറയുന്നത്.
 
അടിവാരത്ത് വേണം പൊലീസ് സ്റ്റേഷൻ
 
ലഹരിവേട്ട നടത്തുന്നതില്‍ പൊലീസിനും എക്സെെസിനുമുള്ള പരിമിതി മറികടക്കാൻ അടിവാരത്ത് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായി. രാത്രികാലത്ത് പട്രോളിംഗ് ശക്തമാക്കണം. കേരളത്തിലെത്തുന്ന രാസലഹരിയുടെ വിതരണകേന്ദ്രമായി താമരശ്ശേരി ചുരം മാറിയിട്ട് ഏറെക്കാലമായി. താമരശ്ശേരി ചുരത്തില്‍ മറിഞ്ഞ ഒരു ജീപ്പില്‍ നിന്ന് MDMA കണ്ടെത്തിയിരുന്നു.
 
പൊലീസ് കേസുകള്‍
74
എക്സൈസ് കേസുകള്‍
48
MDMA
20

 

 


Thamarassery has emerged as a major drug transit point, with 122 cases registered in a year—74 by the police and 48 by excise, including 20 MDMA-related cases. Authorities suspect Bengaluru as the source of these drugs. Alongside drug trade, violent crimes, including murders and assaults, are rising.

In response, locals, including women, are actively fighting against drug mafias. Some panchayats have even decided not to arrange marriages for drug users. However, the mafia is issuing threats to those opposing them.

There is growing demand for a police station at the base of Thamarassery Churam and increased night patrolling to combat the crisis. Authorities face challenges due to the vast area under their jurisdiction.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test