Koodaranji: കൂടരഞ്ഞി അങ്ങാടിയിലെ ബീഫ് സ്റ്റാലുകൾക്കെതിരെ വ്യാപക പരാതി. പോത്ത് ഇറച്ചി എന്ന് വിശ്വസിപ്പിച്ചു കാള ഇറച്ചി വിൽപ്പന നടത്തി എന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് എൻഫോസ്‌മെന്റ് ടീം പരിശോധന നടത്തി.
കൂടരഞ്ഞി ടൗൺൽ പ്രവർത്തിക്കുന്ന ബിസ്മി ബീഫ് സ്റ്റാളിലും,കരിംകുറ്റി യിലെ M ബീഫ് സ്റ്റാളിലും കാള ഇറച്ചി വെട്ടി പോത്ത് ഇറച്ചി ആണെന്ന് പറഞ്ഞു വില്പന നടത്തുന്നു എന്നായിരുന്നു പരാതി. ശുചിത്വ മാനദധങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന മാംസ വിൽപ്പന കേന്ദ്രങ്ങൾ പൂട്ടാൻ നിർദ്ദേശം നൽകി.
എല്ലാ ഷോപ്പ് കളിലും വിപ്പന നടത്തുന്ന മാംസം ഏതെന്നു എഴുതി പ്രദർശിപ്പിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്ന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ.സി നേതൃത്വത്തിൽ നടന്നു.
തുടർ ദിവസങ്ങളിലും പരോശോധന തുടരും എന്നും, പഞ്ചായത്ത് പരിധിയിലെ അനധികൃത മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങൾ പരിശോധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു. കർശന നടപടി എടുക്കുമെന്ന് പഞ്ചായത്തു സെക്രട്രറി അറിയിച്ചു.
In Koodaranji, widespread complaints were raised against beef stalls for allegedly selling ox meat as beef. Following this, the panchayat enforcement team conducted a surprise inspection at shops including Bismi Beef Stall and M Beef Stall. Shops operating without hygiene standards or licenses were ordered to shut down. The health department mandated that all shops must clearly display the type of meat being sold. Panchayat President Adarsh Joseph announced that inspections would continue and unauthorized fish and meat outlets would be reviewed, with a report due in a week. Strict action has been promised against violators.