Thamarassery: ഇന്നലെ രാത്രിയിൽ താമരശ്ശേരിയിൽ കള്ളൻ കയറിയത് 4 സ്ഥാപനങ്ങളിൽ.
താലൂക്ക് ആശുപത്രിക്ക് സമീപം ദേശീയ പാതയോരത്തെ ലാവണ്യ ഇ പ്ലാസ, സമീപത്തെ മൈക്രോ ഹെൽത്ത് ലാബ്, കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ന്യൂട്ടൺ ഗേറ്റ് എന്ന വിദ്യഭ്യാസ സ്ഥാപനം, മിനി ബൈപ്പാസിലെ സെട്രിയൽ ബസാർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
മൈക്രോ ഹെൽത്ത് ലാബിൽ നിന്നും മൂന്നു ഫോണുകളും, പണവും, മൂന്ന് ചാരിറ്റി ബോക്സുകളുമാണ് നഷ്ടമായത്. ലവണ്യയിൽ നിന്നും നഷ്ടപ്പെട്ട സ്തുക്കൾ എന്തൊക്കെയെന്ന വിവരം ഫിംഗർപ്രിൻ്റ് ബ്യൂറോ പരിശോധന നടത്തിയ ശേഷം മാത്രമേ ലഭ്യമാവുകയുള്ളൂ.
ന്യൂട്ടൻ ഗേറ്റിൻ്റെ പൂട്ട് പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ചുങ്കത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപയും ഫോണുകളുമാണ് നഷ്ടപ്പെട്ടത്.
ലാവണ്യയുടെ ഒരു ഭാഗത്തെ ചില്ല് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മൈക്രോ ലാബിൻ്റെ ഗ്ലാസ് വാതിലിൻ്റെ ലോക്ക് തകർത്തു, ചുങ്കത്ത സൂപ്പർ മാർക്കറ്റിൻ്റേയും ഗ്ലാസ് ഡോറിൻ്റെ ലോക്ക് തകർത്താണ് അകത്തു കയറിയത്.
എല്ലായിടങ്ങളിലും ജനറേറ്റർ ബന്ധം വിഛേദിക്കുകയും, പാനൽ ബോർഡിലെ ഫീസുകൾ ഊരുകയും ചെയ്തിട്ടുണ്ട്. ലാവണ്യയിലെ CCtvയുടെ വയറുകളും മുറിച്ച നിലയിലാണ്. രണ്ടു പേർ മുഖമൂടി ധരിച്ച് കടക്ക് ഉള്ളിൽ പ്രവേശിക്കുന്ന CC tv ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
അടുത്തിടെ താമരശ്ശേരി റന ഗോൾഡിൽ കവർച്ച നടത്തി 55 പവൻ നഷ്ടമായിരുന്നു, ഈ കേസിൽ എല്ലാ പ്രതികളും പിടിയിലായി, ഒരു മാസം മുമ്പ് കാരാടിയിലെ സിയ ഗോൾഡ് വർക്ക് എന്ന സ്ഥാപനത്തിൽ നിന്നും 500 ഗ്രാം വെള്ളി മോഷ്ടിച്ച കള്ളനും പിടിയിലായി.
താമരശ്ശേരി ചുങ്കത്തെ സ്റ്റീൽ വേൾഡ് എന്ന കടയിൽ ആഴ്ചകൾക്ക് മുമ്പ് കള്ളൻ കയറിയിരുന്നു, താമരശ്ശേരി തച്ചംപൊയിൽ കല്ലുണ്ടയിൽ ഷമീമിൻ്റെ വീട്ടിൽ നിന്നും മൂന്നു ദിവസം മുമ്പ് കള്ളൻ കവർന്നത് രണ്ടര പവൻ സ്വർണവും, 12000 രൂപയുമാണ്.വീട്ടുകാർ വീടുപൂട്ടി പുറത്ത് പോയ അവസരത്തിലായിരുന്നു മോഷണം, പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്.
ഇന്നലെ രാത്രി കവർച്ച നടന്ന ഇടങ്ങളിലെല്ലാം പോലീസ് ഡോഗ് സ്കോഡ് എത്തി പരിശോധന നടത്തി.പ്രതികളെ ഉടൻ പിടികൂടാനാവുമെന്നാണ് പ്രതീക്ഷ.