Kalpetta: ദുരന്തം നാശം വിതച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ വെള്ളാർമലയിലെ കുട്ടികൾ നേടിയത് നൂറുമേനി വിജയം. SSLC പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ വയനാടിലെ വെള്ളാർമല വിഎച്ച്എസ്എസിലെ പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ നാശനഷ്ടം സംഭവിച്ച വെള്ളാർമല സ്കൂളും വിദ്യാർത്ഥികളും അവിടുത്തെ ഉണ്ണി മാഷുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്.
അതേസമയം വിദ്യാർത്ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ഏറെ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സംസ്ഥാനത്ത് 99.5 ആണ് എസ്എസ്എൽസി വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചു. 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 2,331 സ്കൂളുകൾ 100% വിജയം നേടി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. വിജയ ശതമാനത്തിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. എ പ്ലസ് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4115 വിദ്യാർഥികൾക്കാണ് ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. സെൻ്റ് ജോസഫ് പെരട്ട കണ്ണൂരിലും തിരുവനന്തപുരം ഫോർട്ട് സ്കൂളിലുമാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഓരോ വിദ്യാർഥികൾ വീതമാണ് ഇവിടെ പരീക്ഷ എഴുതിയത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കവേ അറിയിച്ചു.
Despite facing a devastating landslide, all 55 students from Vellarimala VHSS in Wayanad passed the SSLC exam, showcasing remarkable resilience. Their achievement gained praise, including from Education Minister V. Sivankutty. Statewide, the SSLC pass percentage was 99.5%, with over 61,000 students scoring full A+. Malappuram had the highest number of A+ scorers, while Kannur recorded the highest pass rate.